Monday, September 6, 2010

മദ്യശാലയ്ക്ക് മുന്‍പിലെ ഭ്രാന്ധന്റെ കവിത

മദ്യശാലയ്ക്ക് മുന്‍പിലെ ഭ്രാന്ധന്റെ കവിത
അവന്റെ വാക്കുകള്‍ ചിതറി വീഴും മുന്‍പ് തന്നെ ഇല്ലാതാവുക ആണോ ?
അവന്റെ വാക്കുകളില്‍ പ്രണയം,
ഇല്ല ഒരു ജനകന്റെ വാനോളം ഉള്ള സ്വപ്ങ്ങളുടെ
- തകര്‍ന്നടിഞ്ഞ അടിത്തറയുടെ അവശിഷ്ടങ്ങള്‍ കാണാം,
ജീവിതങ്ങള്‍ ചിലപ്പോ സ്നേഹമെന്ന വാക്കിനാല്‍ കേട്ടിപെടുത്താം,
ചിലപ്പോ ഇല്ലാതാക്കാം
എപ്പോളും വിധിയ്ക്കു മാത്രം വിജയം ഉള്ള ഈ പാരില്‍ ,
നാം ആരെയാണ് തോല്‍പ്പിക്കുന്നത്‌,
ആരെയാണ് ജയിക്കുന്നത് ...
പിന്നയും അവന്‍ ഓടുക ആണ്,
അക്കരപച്ച തേടി
മണ്ടനായ ഞാനും കുടെ ഓടട്ടേ ആ ഓട്ടത്തില്‍ ..
.ഇതായിരുന്നു മധ്യശാലയില്‍ നിന്ന ആ ജനകന്റെ കവിത..